ഫ്രഞ്ച് അതിരൂപതയിലെ വൈദികസ്വീകരണം വത്തിക്കാന്‍ റദ്ദാക്കി

പാരീസ്: ഫ്രാന്‍സിലെ ഫ്രെജൂസ്-ടൗലോണ്‍ രൂപതയില്‍ നടത്താനിരുന്ന പരോഹിത്യസ്വീകരണചടങ്ങുകള്‍ക്ക് വത്തിക്കാന്റെ വിലക്ക്. ഡീക്കന്മാരുടെയും വൈദികരുടെയും അഭിഷേകച്ചടങ്ങുകളാണ് വത്തിക്കാന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് നീട്ടിവച്ചിരിക്കുന്നത്. നാലു ഡീക്കന്‍പട്ടവും ആറു വൈദികസ്വീകരണവുമാണ് നി്ശ്ചയിച്ചിരുന്നത്. എന്നാല്‍ വിശദീകരണം കൂടാതെ ഇവ റദ്ദാക്കിയിരിക്കുന്നത് വിശ്വാസികളുള്‍പ്പടെയുള്ളവരെ നിരാശരാക്കിയിരിക്കുകയാണ്.

ഫ്രാന്‍സിലെ തന്നെ മൂന്നാമത്തെ വലിയ സെമിനാരിയാണ് ഫ്രെജൂസ്-ടൗലോണ്‍ . ലാററിന്‍ അമേരിക്കയില്‍ നി്ന്നുപോലും ആളുകള്‍ ഇവിടത്തെസെമിനാരിയില്‍ ചേരാന്‍ വരാറുണ്ട്. ജൂണ്‍ 26 നാണ് അഭിഷേകച്ചടങ്ങുകള്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ രണ്ടിന് ഇത് റദ്ദാക്കിക്കൊണ്ട് വത്തിക്കാന്‍ കല്പന പുറപ്പെടുവിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അഭിഷേകച്ചടങ്ങുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് രൂപതയിലെ വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.